തെഹ്റാൻ: യുഎസുമായി ഉണ്ടായ വെടിനിർത്തൽ കരാറിൽ ലെബനാൻ അവിഭാജ്യ ഘടകമാണെന്ന് ഇറാൻ വ്യക്തമാക്കി.
കരാർ ലംഘനം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ ലെബനാനിൽ വ്യാപകമായ ആക്രമണവും കൂട്ടക്കൊലയും തുടരുന്നതിനിടെയാണ് ഈ പ്രസ്താവന. ലെബനാനും മുഴുവൻ പ്രതിരോധ സഖ്യവും ഇറാന്റെ കൂട്ടാളികളായതിനാൽ, അവർ വെടിനിർത്തൽ കരാറിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ഖാലിബാഫ് എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
ഇത് ഇറാന്റെ 10 ഇന വെടിനിർത്തൽ നിർദേശത്തിലെ ആദ്യ ഇനമാണെന്നും പാക് പ്രധാനമന്ത്രി ശഹബാസ് ഷെരീഫ് ഇതു വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാറിൽ നിന്ന് പിന്നോട്ടുപോകലോ നിഷേധമോ ഇല്ലെന്നും ലംഘനത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും യുഎസും തമ്മിൽ ധാരണയായ രണ്ടാഴ്ച വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചെങ്കിലും, ലെബനാനെതിരായ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട്.
ഇതിന് പിന്നാലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേൽ ലെബനാനിൽ നടത്തിയത്. 89

