സികെ ജാനുവിന് തെരഞ്ഞെടുപ്പ് കോഴ: ശബ്ദരേഖ കെ സുരേന്ദ്രന്റേത് തന്നെ
2022-09-21 17:03:02

കൊച്ചി:എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസില്‍ പുറത്തുവന്ന ശബ്ദ രേഖ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെത് തന്നെയെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
ക്രൈം ബ്രാഞ്ച് പിടിച്ചെടുത്ത 14 ഉപകരണങ്ങളുടേയും റിപ്പോര്‍ട്ട് ക്രൈബ്രാഞ്ചിന് നല്‍കി. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ശബ്ദ സാമ്ബിളുകള്‍ പരിശോധിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സി കെ ജാനുവിന് കോഴ നല്‍കിയത്.
കേസില്‍ കെ സുരേന്ദ്രന്‍ ഒന്നാം പ്രതിയും ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സാക്ഷിയുമാണ്. കേസില്‍ രണ്ടാം പ്രതിയാണ് സി കെ ജാനു. പണം കൈമാറിയ ബത്തേരിയിലെ ഹോം സ്റ്റേയിലും തിരുവനന്തപുരത്തെ ഹോട്ടലിലും ക്രൈം ബ്രാഞ്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തിരുവനന്തപുരം ഹൊറൈസണ് ഹോട്ടലിലെ 503-ാം നമ്ബര് മുറിയില് സുരേന്ദ്രനും സെക്രട്ടറി പി എ ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പുറത്തുവിട്ടത്. ഇവര് വരുന്ന കാര്യവും ഹോട്ടലില് എത്തിയെന്നും അറിയിക്കുന്ന ഫോണ് സംഭാഷണവും പ്രസീത പുറത്തുവിട്ടിരുന്നു.
10 ലക്ഷം സി കെ ജാനുവിന് നല്കും മുന്പ് പലതവണ സുരേന്ദ്രന് പ്രസീതയെ ഫോണില് വിളിച്ചതിന്റെ കോള് റെക്കോര്ഡുകളാണ് പരസ്യപ്പെടുത്തിയത്. സുരേന്ദ്രന്റെ പി എയുമായി സി കെ ജാനു സംസാരിച്ചു. ഹോട്ടല് മുറിയുടെ നമ്ബര് സികെ ജാനു സുരേന്ദ്രനെ അറിയിക്കുന്നത് ഫോണ് സംഭാഷണത്തിലുണ്ട്. പ്രസീതയുടെ ഫോണിലൂടെയാണ് നീക്കങ്ങള് നടന്നത്. ഹൊറൈസണ് ഹോട്ടലിലെ 503ആം നമ്ബര് മുറിയിലെത്താന് ആവശ്യപ്പെട്ടു. ഈ മുറിയില് വച്ചാണ് ആദ്യം 10 ലക്ഷം കൈമാറിയത്. പിന്നീട് ബത്തേരിയിലെ ഹോം സ്റ്റേയില്‍വെച്ചാണ് 25 ലക്ഷമ രൂപ കെെമാറിയതെന്നും പ്രസീത വെളിപ്പെടുത്തിയിരുന്നു. 21/09/2022
കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രീൻ ഷോപ്പിയിൽ ആഴ്ചയിൽ 500 വീതം അടക്കുന്ന 7000 രൂപയുടെ കുറി സ്കീം ആരംഭിച്ചിരിക്കുന്നു. നറുക്ക് വന്നാൽ അടക്കേണ്ട.12 തരം സാധനങ്ങൾ കുറിയിൽ ചേരാൻ 9400179247 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗ്രൂപ്പ് ലിങ്ക്